Tuesday, March 21, 2017

ജാം സൈക്കിള്‍

ഈയടുത്തു മെഡിക്കല്‍ ചെക്കപ്പിനു
ചെന്നപ്പോള്‍ ഡോക്ടര്‍ വരെ പറഞ്ഞു ...
ഇനിഒരു വര്‍ഷത്തേക്കു സത്യനന്തിക്കാടിന്‍റെ ചിത്രങ്ങള്‍ കാണരുത്...
വേണമെന്‍കില്‍ ആഴ്ചയിലൊരിക്കല്‍
ജയസൂര്യയുടെ ഇന്‍റര്‍വ്യു കണാം
അതും ആഹാരത്തിനു ശേഷം രണ്ടുമിനുറ്റ് മാത്രം

ബീഫും ചിക്കനും ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും വേണമത്ര.
ഇവരൊക്കെ സിനിമേക്കാണിക്കുന്നതിലുംഒരൊന്നുരണ്ടു
കിലോ നന്മ കൂടുതല്‍ സ്വന്തമായുണ്ടു എല്ലാര്‍ക്കും..
തള്ളിയിടുകയല്ല..
ഒരു രണ്ടു ദിവസം മുന്നേ..
ഒരുച്ചനേരം..സൂര്യന്‍ കൊച്ചിക്കു 90 ഡിഗ്രില്‍ ചൂടും വെളിച്ചവും കൊടുക്കുന്ന നേരം...
വെയിലോ വാച്ചോ അല്ല
വിശപ്പാണിപ്പോ സമയമറിയിക്കുന്നത്‌..
ഇരതേടി തോപ്പുമ്പടി പഴേപാലത്തിനു
മുകളിലുടെയിങ്ങനെ വണ്ടിയോടിച്ചു നീങ്ങവേ
അതാ മുന്നില്‍ ഒരു ജാം, സെെക്കിളുമുന്തി..
പ്രായമുള്ളൊരു ജാം ...
എനിക്കും ജാമിനുമിടയില്‍ ഒരു സ്വിഫ്റ്റ് കാര്‍
മുന്നില്‍ സെെക്കിളുന്തുന്ന ഹാപ്പി ജാം
പിന്നില്‍ സ്വിഫ്റ്റ്
സ്വിഫ്റ്റിനു പിന്നില്‍ ഞാന്‍
എനിക്കു പിന്നില്‍ ന്‍റെ ചങ്ങാതി ഡപ്പി.
സ്വിഫ്റ്റ് ഹോണടിച്ചു..
ജാം തിരിച്ചു ബെല്ലടിച്ചു ... ...
തിരിഞ്ഞു സ്വിഫ്റ്റനെ നോക്കി ചിരിച്ചു കൊണ്ടെന്തോ പറഞ്ഞൂ.
ജാം കിതക്കുന്നുമുണ്ടു .. ചിരിക്കുന്നുമുണ്ടു
ഒരു ഹാപ്പിജാം
സ്വിഫ്റ്റ് സ്വയം തിരിഞ്ഞു കുതിച്ചു ..
സ്വാഭാവികമായും ഡ്രെെവറുടെ കെെ ഒരിക്കലും ഉത്തരം ആവശ്യമില്ലാത്ത ഒരു ആഗ്യം കാട്ടുന്നത് അതിന്‍റെ പിന്‍ ഗ്ളാസില്‍ ഒട്ടിച്ച L സിമ്പലിനിടയിലൂടെ കാണാം...
ഞാനും ഡപ്പിയും ഹാപ്പി ജാമിനടുത്തെത്തി
വണ്ടി സ്ലോ ചെയ്തു
ആശാനേ ഇതു പൂസാണോ? കൊത്തുമോ?
ഡപ്പിക്കു സംശയമായി...
എന്താന്നു ചോദിക്കുമ്മുന്നേ
ഹാപ്പിജാം മറുപടി തന്നു ...
പാലം വല്ല്യ കേറ്റമാ മോനേ...
ചവിട്ടിക്കേറാന്‍ നോക്കീട്ടു ശ്വാസം കിട്ടണില്ല...
ഈ സെക്കിളൊന്നിപ്പാലത്തിനപ്പുറമെത്തിക്കുവോ?
ഡപ്പി തലേദിവസം തന്നെ പറഞ്ഞുറപ്പിച്ച പോലെ ആ സെെക്കിള്‍ ഏറ്റെടുത്തു...
ഹാപ്പി ജാം എന്‍വറെ വണ്ടിയില്‍ കേറി ...
പാലത്തിനിപ്പുറമെത്തുമ്മുന്നേ കാറ്റിന്‍റ കരുത്തില്‍ ശ്വാസം വീണ്ടെടുത്തു ജാം പറഞ്ഞു..
മകള്‍ക്കു ചോറു കൊണ്ടുക്കൊടുക്കാന്‍ പോയതാണ്...
പൊരി വെയിലില്‍...
സെെക്കിളില്‍....
പാലത്തിനിപ്പുറത്തെപഴക്കടയിലിറക്കി ...
ഡെപ്പി സെെക്കിള്‍ തിരിച്ചും നല്‍കി ...
ജാം നല്‍കിയ നന്ദി ഞാനു ഡപ്പിയും ‍ വെര്‍ട്ടിക്കലായി മുറിച്ചു അവനവന്‍റെ കീശയിലിട്ടു
അടുത്തകാലം വരെ
മകളെയും സെെക്കിളിലിരുത്തി
ഹാപ്പി ജാം പാലത്തിലൂടെ പോകുമായിരുന്നത്രേ.... ഇപ്പം പാലം വലുതായിപ്പോയെന്നും
ആള്‍ക്കിത്തിരി പ്രായവുംകൂടിയത്രേ
എഴുപത്താറാണ് ഓര്‍മ്മയില്‍...
ഓര്‍ത്തിട്ടു തന്നെ
രണ്ടു മൂന്നു കൊല്ലമായിക്കാണും...
അക്കാലത്തെന്നോ ആയിരുന്നൂ
ആ മകള്‍ ജാമിന്‍റെ സെെക്കിളില്‍നിന്നു പാലത്തിനു മുകളിലൂടെ കായലിന്‍റ തണുത്ത ആഴങ്ങളിലേക്കു കൂടുതല്‍ പ്രിയപ്പെട്ട ആരെയോ തേടിപ്പോയത്....
അതില്‍പ്പിന്നെ ജാമിനു പാലത്തിനു മുകളിലെത്തുമ്പോള്‍
ശ്വാസം കിട്ടാറില്ല .. :(
അല്ലെന്‍കിലും..
എല്ലാം..എപ്പോഴുമോര്‍ത്തിട്ടെന്ന കിട്ടാന ല്ലേ?....

No comments: