Friday, March 24, 2017

അമരേശനു അപ്പോ മരണമടയേണ്ട യാതൊരാവശ്യവുമില്ലാരുന്നു,
കാശില്ലാത്ത
എടിഎം ലെറ്റും എസിയുമിട്ടു ഷട്ടര്‍ തുറന്നിട്ടു ആളെപ്പറ്റിക്കാനിരാക്കുമ്പോലെയായിരുന്നു അമരേശന്‍
വായും തുറന്നു മരണമടഞ്ഞു കിടന്നതു...
അഭ്യുദയകാംഷികളില്‍ ചിലര്‍ അമരേശന്‍റ മൂക്കില്‍ പഞ്ഞി നിക്ഷേപിച്ചിരുന്നു, അയാളതൊരിക്കലും തിരിച്ചു നല്‍കില്ലെന്നറിഞ്ഞു തന്നെ...

കിട്ടാവുന്നതില്‍ മിഖച്ച അഗര്‍ബത്തികള്‍ അമരേശന്‍റെ പഞ്ഞിയാലടച്ച മൂക്കിനായി... അതിനുവേണ്ടി മാത്രം ഫയങ്കരമായ സുഗന്ധം പരത്തി...

ജീവിതത്തില്‍ കേട്ടിട്ടില്ലാത്ത നാമജപങ്ങള്‍ ചുറ്റും പറന്നു നടന്നു,
ഏതാനും ചില ശ്ളോകങ്ങള്‍ പുറത്തുകിടന്ന പോലിസ് ജീപ്പിലെ ബ്രീത്ത് അനലെെസറില്‍ പോയിത്തട്ടിത്തെറിച്ചു ...
അനലെെസര്‍ കൂവിവിളിച്ചു..
അത്രലഹരിയായിരുന്നവയ്ക്കു...

അമരേശന്‍റ മരണം ചിലരുടെ മുഖത്തു അര്‍ദ്ധഗോളാകൃതിയില്‍ ചില്ല്വാനം വെള്ളത്തുള്ളികളൊഴുക്കി...
ബന്ധുക്കളില്‍ ചിലര്‍
''തുഞ്ചാക്ക ചക ചക
തുഞ്ചാക്ക ച'' --

താളത്തില്‍ ശ്രോതാക്കള്‍ക്കും പ്രേക്ഷര്‍ക്കുമൊത്തു നെഞ്ചത്തടിച്ചു തേങ്ങി...
സന്മാര്‍ഗ്ഗിയും നിരുപദ്രവകാരിയും
ഗ്രാമത്തിലെ മുഖ്യനിര്‍ഗ്ഗുണനുമായ അമരേശന്‍ വെര്‍തേ മരണപ്പെട്ടതു ആര്‍ക്കുമിഷ്ടായില്ല...

പൊതുവില്‍ നിഗൂഡതയില്ലാത്ത മരണത്തോടു ഒരൂ വെറുപ്പുണ്ടായിരുന്നു ഗ്രാമത്തില്‍....

ഗ്രാമവാസികളില്‍ തൊട്ടുമുന്‍പ് മരിച്ച എണ്‍പത്തിമൂന്നുവയസ്സു്ള്ള കാരണവരുടെ എല്ലും മുടിയുംവരെ തോണ്ടിയെടുപ്പിച്ചു ..
സ്വാഭാവിക മരണമാണെന്നവര്‍ ഉറപ്പു വരുത്തിയിരുന്നൂ...
ഹൃദയാഘാതം മൂലമാണ് കാരണവര്‍  കൊല്ലപ്പെട്ടതെന്നറിഞ്ഞു ഹൃദയത്തിനെതിരെ കേസു കൊടുക്കാന്‍ വരെ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചതാണ്...
ചത്തുപോയ കാരണവരുടെ ഹൃദയം ഖഷ്ടിച്ചാണ് ജീവനും കൊണ്ടു രക്ഷപെട്ടതു...

അമരേശന്‍റ കാര്യത്തിലും ഒരു  ദുരുഹത സോഴ്സില്ലാതെ പ്രചരിച്ചു..

ഓന്‍റരക്താദി സമ്മര്‍ദ്ദമറിയുന്ന വേണ്ടപ്പെട്ടവര്‍ ആദ്യം കണക്കിലെടുത്തില്ല..
ബന്ധുക്കളുടെ കൂടി അറിവോടെ അമരേശന്‍ കൊല്ലപ്പെടുകയായിരുന്നു
എന്ന വാര്‍ത്തയറിയുമ്പോഴേക്കുമയാള്‍ കാക്കയായി വന്നു സ്വപിണ്ഡച്ചോറുണ്ണുകയായിരുന്നു...

പ്രതിഷേധം പടര്‍ന്നു..
ബിവറേജൊഴികെയുള്ള സകല സ്ഥാപനങ്ങള്‍ക്കുമെതിരെ കല്ലുകള്‍ പാഞ്ഞൂ...
ആറുമണിക്കു ബിവറേജുതുറക്കും വരെ സമരം കനത്തു...

ഫലമുണ്ടായി
പൊലീസ് ജാഗരുകരായി..
നവദ്വാരങ്ങലിലെക്കും അന്വേഷണം വ്യാപിച്ചു.....

അമരേന്‍റ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ചു ...

ഒരു തുമ്പുകിട്ടി ..

അമരേശനു നിരന്തരം കോള്‍ വന്ന
മുപ്പതിലേറെ മെസ്സേജു വന്ന ഒരു നമ്പര്‍
പത്തക്കമുള്ള ഒരു മൊബൈല്‍ നമ്പര്‍..
ആ നമ്പറീല്‍ നിന്നുള്ള നിരന്തര മെസേജും കോളുകളുമാണ് അമരേശനെ മരണത്തിലേക്കുനയിച്ചതു...

കിട്ടിയ തുമ്പുമായി പൊലീസ് യൂപ്പിയിലേക്കു പാഞ്ഞു...
ചാനലുകാരില്‍ ഒപ്പം പോകാന്‍ പണമുള്ളവര്‍ കൂടെപോയീ...
അല്ലാത്താവര്‍ യൂപ്പി മലയാളികളെ ഫോണില്‍ വിളിച്ചു തത്സമയം വാര്‍ത്തനല്കി...
ഒരു പൊലിസുകാരനനമ്പര്‍ പുറത്തുവിട്ടു
നാടോട്ടുക്ക ആ നമ്പറിലേക്കു ഡയല്‍ ചെയ്തു...
ചിലര്‍ക്കതില്‍ ബിസി ടോണ്‍ കിട്ടി
മറ്റു ചിലര്‍ക്കു നമ്പര്‍ നിലവിലില്ല കിട്ടി...

സകലരും, പൗരസമിതിയും ഗ്രാമത്തിലെ മൊബെെല്‍
സാറിന്‍റ കടയിലെത്തി നമ്പര്‍ കെെമാറി..

ഇടതു പക്ഷക്കാര്‍ ഇടതുനിന്നു വലതോട്ടും
വലതുപക്ഷക്കൊര്‍ വലതുനിന്നു ഇടതൊട്ടും നമ്പറെണ്ണി..പത്തുറപ്പാക്കി...

മൊബെെല്‍ മേനോന്‍ കിട്ടിയ നമ്പര്‍ സ്വന്തം മൊബെെലില്‍ ഫീഡ് ചെയ്തു...
കാരണവന്മാരെധ്യാനിച്ചു
ട്രൂകാളറില്‍ സെര്‍ച്ചുചെയ്യാനാരംഭിച്ചു....

ആരുഢം കണ്ടു..

ആരുഢംകണ്ടാല്‍ വീണ്ടും സെര്‍ച്ചെരുതെന്നാണ്
എങ്കിലും സെര്‍ച്ചി...

മൊബെെല്‍ മേനോന്‍ പൊതുജനത്തെനോക്കി
ഉറക്കെ പറഞ്ഞു....

''ഇതു എെഡിയയുടെ കസ്റ്റമര്‍ കെയര്‍ നമ്പറാണ്...""

പൊതു ജനത്തിനു പെരുത്തു
അമരേശന്‍ അങ്ങനെ ദുരൂഹതയില്ലാതെ മരിക്കണ്ട...

നിമിഷങ്ങള്‍ക്കുള്ളില്‍
പന്തലുയര്‍ന്നു
പൗരസമിതിയുണര്‍ന്നു...
ബാനര്‍ വന്നു അതിലിങ്ങനെ എഴുതി യിട്ടുണ്ടായിരുന്നു

"അമരേശന്‍റ മരണത്തിനു കാരണക്കാരായ എെഡിയ കസ്റ്റമര്‍ കെയറിനെ അറസ്റ്റു ചെയ്യുക..."

No comments: