Tuesday, March 21, 2017

ഉണ്ടാമ്പോരി

അലക്സാണ്ടര്‍ പറമ്പിത്തറപ്പാലം ഇറങ്ങിയപ്പോഴാണ് ജെറമിയന്‍ ആദ്യമായി നമ്മുടെ സൗരയുഥത്തിലേക്കു ലിഫ്റ്റ ചോദിച്ചു ഇടതു കെെനീട്ടി കടന്നുവന്നത്
മുള്ളന്‍മുടിയും,
പച്ചമുന്തിരിക്കു കണ്ണും മുക്കുമൊക്കെക്കിളിര്‍ത്തപോലൊരു മുഖവും
ആ മുഖത്താണെണ്ന്‍കില്‍ എത്രയോ പ്രകാശവര്‍ഷങ്ങള്‍ താണ്ടിയെത്തിയതിന്‍റ് യാത്രാക്ഷീണവും,സ്കൂളിന്ന,
പത്താന്‍ക്ളാസാ...

ഭാവിയോ ഭൂതമോ ഒക്കെ ചോദിച്ചാല്‍ അവനെന്നേം കൊന്നിട്ടു ചത്തുകളയാനുള്ള സാദ്ധ്യത തള്ളിക്കളാന്‍ പറ്റാത്തോണ്ടുമാത്രംമിണ്ടിയില്ല ..
സമയംപോയി
ഇറങ്ങാനുള്ള സ്ഥലമായി .
മരടിലേക്കു തിരിയാനുള്ള സിഗ്നലിനടുത്ത് വണ്ടിയൊതുക്കി,
ചെക്കനിറങ്ങി സിഗ്നലാണ് ..
വെയിലിനു നല്ല ചൂട്...
റോഡ് സെെഡില്‍ ചായക്കട..
ചായക്കടയില്‍ കണ്ണാടിപ്പെട്ടി..
ചായപ്പാത്രം ...
ഒന്നിലധികം ചൂടുചായകള്‍
കണ്ണാടിപ്പെട്ടിയില്‍ അപൂര്‍വ്വയിനം കടികള്‍...
ഒരിക്കല്‍ തിന്നുപോയാല്‍ ദെെവത്തിനു പോലും വീണ്ടെടുക്കാനാകാത്ത ഉജ്ജ്വലകടികള്‍ ....
കണ്ണാടിപ്പെട്ടിയിലിരുന്ന ഉണ്ടമ്പൊരി
ഞങ്ങളെ നോക്കി കോതിയൂറി....
ഞാന്‍ ചെക്കന നോക്കി ...
അവനെന്നേം നോക്കി...
ഞങ്ങളെ രണ്ടുപേരെയും
ഉണ്ടമ്പൊരിയും നോക്കി.
ഉണ്ടമ്പൊരിയുടെ നോട്ടത്തില്‍
ഏതോ മുജ്ജന്‍മ്മ ബന്ധത്തിന്‍റ കണക്കുള്ളപോലെ....
ഞങ്ങള്‍ തിന്നില്ലെന്‍കില്‍
കാലങ്ങളോളം ശാപമൊക്ഷംകിട്ടാതെ
ശിലയായ് നില്കേണ്ടിവന്നൊരഹല്ല്യയായത് മറിയേക്കും...
ആദ്യമെതിര്‍ത്തെന്‍കിലും
ജെറമിയനും ഞാനും കുടെ ഉണ്ടമ്പൊരിക്കു മോക്ഷം നല്കി....
ഒരു ഫുള്‍ ചായ ഞാനു
അതിന്‍റെ നിഴലു ചെക്കനും അകത്താക്കി ...
ഒരല്പം അച്ചാറും കൂടി തൊട്ടു നാവില്‍വച്ചിട്ടു ചെക്കന്‍ സ്കൂള്‍ ബാഗ് ഊരി തലയില്‍ കെട്ടി...
പ്രാരാബ്ദങ്ങളില്ലാതെ ,
വല്ലാതെ സ്വതന്ത്രമാക്കപ്പെട്ടുപോയ സ്വന്തം മുതുകില്‍ അവന്‍ അസ്വസ്ഥതയോടെ ചൊറിഞ്ഞു,
പിന്നെപ്പറഞ്ഞു...
''എന്നും ഇതിലെയാപോണത്..
ഉണ്ടമ്പോരി തിന്നണോന്നും കരുതും...
സമയോണ്ടാകാറില്ല....
ചേട്ടന്‍റോട ലിഫ്റ്റടിച്ച നന്നായി ...എത്രായി ചേട്ടാ..."
''നീപിന്നൊരൂസം എനിക്കു ചായമെടിച്ചൂ തന്നാമതീടെ''-ന്നു പറഞ്ഞവന വിട്ടു...
ഉണ്ടമ്പൊരികള്‍ അവിടോക്കെത്തന്നുണ്ടു..
പലപ്പോഴുംഅതുകാണുന്നുമുണ്ടു...
നിങ്ങള്‍ക്കുണ്ടമ്പൊരിയിലേക്കൊരു
ലിഫ്റ്റു കിട്ടേണ്ട ദൂരമേയുള്ളൂ ...അത്രയടുത്താണത്..

No comments: