Monday, October 7, 2013

കുഞ്ഞാവ പുരാണം ...

സ്വന്തം വിപ്ലവ വീര്യം തവിട് അരി ഗോതമ്പ് പൊടി പരുവത്തിൽ  ആയതിൽ  പിന്നെ ആണ് ദിനേശൻ  മാഷ് നാട്ടിൽ ഒരു വിപ്ലവം നടത്തിയത്... വിപ്ലവം എന്നാൻ ഒരു ഫുൾ സൈസ് വിപ്ലവം XXL.  ഏതാണ്ട് നാലു നാലര അടി പൊക്കത്തിൽ കുട്ടിയാന ഭാരത്തിൽ ഒരു വിപ്ലവം . രമണി ഭായ് നയരചി പഴേ ശിഷ്യ സവോപരി സഹൃദയ സഹകരണ സംഘം മഹാ റാണി ..

സംഭവാമി  യുഗം- കലി വഹ,  കാലം-  കഷ്ട കാലം, ദശ - മൂലത്തിൽ,  മൊത്തം 79 പ്രകാശ വർഷം. മാഷ് അറിവിൽ നിത്യ ഗർഭിണി, കൊട്ടയിലും കൌപീനതിലും ഒതുങ്ങാത്തവൻ   പഠിപ്പിക്കലിൽ     അദ്വിതീയൻ തൃതീയൻ ചതുർ മുഖൻ ആഗ്ര ചർമജൻ സർവോപരി ചെവിയില പൂണൂലെന്തും പരമ  സത്വികൻ

കൃത്യമായി അറിവ്  പകരാൻ തക്ക വളർച്ച; പുസ്തകങ്ങൾ മാറ്റി വച്ച് അതിനപ്പുറമുള്ള അറിവ് തേടുന്ന  ഒരു വിദ്യാർത്ഥി സമൂഹം മാഷിന്റെ വന്യ സ്വപ്നങ്ങളിൽ കൂടി ഇല്ലാതെ തികച്ചും വരണ്ടതും  യാന്ത്രികവുമായ ഒരു കാലഘട്ടം.

അല്പം വിദ്യാഭ്യാസം കുറച്ചു വിവരം ആവശ്യത്തിലധികം സാമാന്യ ബോധം ഒക്കെ ഉള്ള  എക്സ്ട്രാ  കരികുലർ അക്റ്റിവിസ്ടുമായ  രമണി എത്തി.. രമണിക്ക് വിഷയതീതമയ് അതായത് പട്യെതര വിഷയങ്ങളിലെ സംശയങ്ങൾ തീർത്തു  നൽകുന്നതിനിടയിൽ ഉടുതുരിഞ്ഞതോ ഉരുതിഞ്ഞതോ ആയ ആത്മ ബന്ധം, അത് മാഷെ കവി ആക്കി. ചില്ലറ കവി അല്ല ജ്ഞാനപീഡത്തിനു തൊട്ടു താഴെ വെട്ടുകല്ലിൽ വരെ എത്തി .നിയമനുസൃതം മനുഷ്യൻ,   സർട്ടിഫിക്കറ്റ് പ്രകാരം പുരുഷന്,ഗോളങ്ങളുടെ കസേരകളിയിൽ ചിത്തിര,  ഗതികേടിൽ സന്മാര്ഗി. തല വടിക്കാതെ തന്നെ കല്ല്‌ മഴ പെയ്ത ഒരു ദിനം ഉപ്പു നോക്കി വാങ്ങി വച്ച സാംബാർ വെട്ടി മൂടാതെ  ശിവ പുത്രാ  Mr . CrossBreed ഗണപതിയെ സാക്ഷി നിർത്തി   രമണി കൊച്ചെ ഒപ്പം ചേർത്തു.. പടം പിടിച്ചു ...ചുമരിലാക്കി ... മാല ഇട്ടു.....

തത്സമയം തീകൂടിയത് .. അരി തിളച്ചതും അമ്മ വിളിച്ചതും ഉൾപ്പെടെ രമണി ടീച്ചറനു ചെറുപ്പം 24 വർഷം 3 മാസം 11 ദിവസം  അര പുളിമാങ്ങ   ഇത്തിരി ഉപ്പു. പടകുറുപ്പിന് വയസ്സായി  വാളും വടിയും പണ്ടേ പോലെ പോങ്ങതതിനാലോ മാഷുടെ കുടവയരിന്മേലെ കിടന്ന പൂണൂലലോ                       ടീചര്ടച്ചൻ  രോഷം ച്ചുന്നാമ്പില്ലാതെ വെറ്റിലക്കൊപ്പം     കടിച്ചമാര്തി ഇടക്കിടെ നീട്ടി തുപ്പി     .

പഴേ കലെണ്ടാറിലെ ചില ഞായറാഴ്ചകളിൽ ഉച്ച ഉച്ചകോടി ഉച്ച ബ്രഹ്മണ്ടാതിൽ ചൂണ്ടു വിരൽ കൊണ്ട് മാഷുടെ കുടവയറിൽ കുത്തി അകത്തു കുട്ടി ഉണ്ടോ എന്ന് ചോദിച്ച ടീച്ചറെ ഒരു വാശിക്കെന്നപോലെ   മാഷ് കുംബ കൊണ്ടാനുഗ്രഹിച്ചു ..

"ആനക്കിത്ര വയറുണ്ടയിട്ടെത്ര പെറ്റെന്നാർക്കറിയാം " ...

"ഒറ്റ മുണ്ടനുസാരിയും കൊണ്ടിത്ര
നാളെങ്ങനെ ചുമാന്നി    വയറു   മാഷെ "


വൃത്തവും ചതുരവുമൊപ്പം അല്ലറ ചില്ലറ അധോ വായുവും സാംബാർ വിസ്ഫോടനവുമായി ടീച്ചർ കലാപരമായി ഓരി ഇട്ടു.

ഗര്ഭാലസ്യ ചാത്തൻ സേവ ക്രമതീതമായി  ഉയർന്നപ്പോൾ മാഷൊരു ഉഗ്രശാസനം പുറപ്പെടുവിച്ചു.. പത്തായത്തിലെ പെരുച്ചഴിയും ഉത്തരത്തിലെ പല്ലിയുമുൽപ്പെദെ ആബാലവൃധം  ജന്മഗലും ഞെട്ടിതരിച്ചു.. ടീച്ചർ പുഷ്പ വൃഷ്ടി യും ചെറു ഏമ്പക്കവും വിട്ടു ... കഥാപുരുഷൻ എങ്ങനെ ....

"വരവ് ക 8
അണ്ണനും വവ്വാലും നക്കുന്നത് 4 ക
ചാത്തന് മരുതക്കും അച്ഛനും 2 ക
പുത്രാ കളത്രതി പുത്രകാമേഷ്ടി
    വാഹക്ക് മിച്ച  ക 2

ചെലവ് +ചർദി = പുത്രകാമേഷ്ടിമരണാനന്തരം

ആന്തനും കൂന്തനും ഇല്ലാത്ത നമുക്ക് നാമമാത്രമായ  ഗര്ഭാലസ്യം മതി മതി ...ഒരു പരിധിയിലധികം ക്ഷീണം ആയാൽ കിണ്ടി കിണ്ണം തവി  അടക്കം വിറ്റു ആഡംബര നികുതി അടക്കേണ്ടി വരും സർകരിലെക്കു ....

(തുടരും )

Saturday, July 27, 2013

റോഡ്‌ നിന്റെ തന്തേട വകയാണോ ? (റോ നി ത വ -II )

അഭിവാദ്യങ്ങൾ ശ്രി. എബ്രഹിം കുഞ്ഞു ...
മന്ത്രി സഭയിൽ ഏറ്റവും കാര്യാ ശേഷിയുള്ള മന്ത്രി എബ്രഹിം ആണെന്നും .. വായടക്ക്‌ പണി എടുക്കു എന്ന് വിശ്വസിക്കുന്ന ആളാണെന്നും പറഞ്ഞു കേട്ടപ്പോൾ ഒരുപാട് ഒന്നും പ്രതീക്ഷിച്ചില്ല...

പക്ഷെ ചുരുങ്ങിയ കാലയളവിൽ ഒരു വിധം റോഡുകൾ എല്ലാം വിദേശങ്ങളിലെ പോലെ നന്നായി - കറുത്ത പെയിന്റ് അടിച്ച പോലെ കിടക്കുന്ന കണ്ടപ്പോൾ തോന്നി കേട്ടത് ശരി ആകാം എന്ന്...
ഒരൊറ്റ മഴ അത് മതി പ്രകൃതിയിലേക്ക് മടങ്ങാൻ ...
അടിച്ചു വച്ചിരുന്ന കറുത്ത പൈയ്ന്റ്റ് ഒലിച്ചു പോകാനും  ..
ആൽ മരത്തിൽ കെട്ടിപിടിച്ചു കരയുന്ന പ്രകൃതി സ്നേഹികൾ പോലും പൌരാണിക കാലം മുതൽ പരിപാവനമായി സൂക്ഷിച്ചിരുന്ന പുണ്യ ഗർത്തങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർ കൂട്ടമായി ആത്മഹത്യ ചെയ്യുന്നത് കാണുന്നില്ല ...

അറബിക്കടലിൽ റോഡ്‌ ടാർ ചെയ്ത ബില്ല് വരെ പാസ്സ്ക്കിയ വാർത്ത‍ കണ്ടു ... മഴയേം മരത്തെയും കുറ്റം പറയുന്നത് കണ്ടു ..

ന്യായമുണ്ട് സാർ അങ്ങയുടെ ഭാഗത്ത്‌ ന്യായമുണ്ട് ...റോഡിലെ ഓരോ മെട്ടലുകലും നോക്കി ഉറപ്പു വരുത്താൻ മന്ത്രിക്കാവില്ല  .. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ...
അതന്നെ ആണ് .. നിയമ നടപടി ഉണ്ടാകണം ..

രണ്ടു ശിപയിയേം ഒരു ഗുമാസ്തനേം പിരിച്ചു വിടണം ..

ഇന്നും കണ്ടു യുക്തമായ മറുപടി ..

കരാറുകാർ മറുപടി പറയേണ്ടി വരും..
എന്തിനു? ആരോട് ?
നിങ്ങള്ക്കൊക്കെ എന്തിനെങ്കിലും സ്വന്തമായി മറുപടി ഉണ്ടോ ?
ചില ചോദ്യങ്ങൾക്കെങ്കിലും വ്യക്തമായ മറുപടി സൂക്ഷിക്കണം സാർ.. മഴയത്തു വന്ന കൂത്താടി അല്ലെന്നു ഉറപ്പു വരുത്താൻ ...

ചോദ്യങ്ങൾ ചോദിയ്ക്കാൻ ആരുമില്ലാത്തപ്പോൾ കള്ളനെ പോലെ പാത്തു പതുങ്ങി ഉത്തരങ്ങളുമായി വരണം സാർ ...

എന്നത്തേയും പോലെ ഇന്നും ആത്മഹത്യാ ചെയ്യനായി റോഡിലെക്കിറങ്ങുന്ന നിരവധി ഇരുകാലികളിൽ ഒന്ന്...
ഭാവം:- സ്ഥായിയായ പുച്ഛം ...മരണത്തിനു തൊട്ടു മുൻപ് വരെ ആത്മ വിശ്വാസവും പുച്ചവും നല്ലതാണു


http://keralapolice.org/newsite/pdfs/Road/2010/comparitive/no_accidents_upto_2012.pdf



Friday, July 19, 2013

വെറുതെ കിട്ടിയ കവിത

വെറുതെ  കിട്ടിയ  കവിത
**************************


മെട്രോ റെയിൽ ഇറങ്ങി ..
സബ്‌വേയിലൂടെ

ഇടതു ചേവിയിൽ ഫോണ്‍
ചേർത്ത് പിടിച്ചു

തെരുവ് വിളക്കിന്റെ
വെട്ടത്തിൽ മുന്നോട്ട്...

വെള്ളക്കെട്ടിന് മുന്നിൽ
അഴുക്കുകൾക്കിടയിൽ ...

ഒരു ശബ്ദം. അടക്കിയ
നേർത്ത തേങ്ങൽ ...

.കീറിയ പട്ടു പാവാട
ഇട്ട മെലിഞ്ഞു വിളറിയ

നാറി തുടങ്ങിയ
ഒജസ്സറ്റ കവിത ...

അതൊരു കവിത
ആയിരുന്നു ..

Wednesday, January 2, 2013

പീഡനം

ആദ്യമായി  ഇന്നൊരു പീഡനം നടത്തി ....
അതും ഒരു "നാല് വയസുകാരനെ"!!!!!

പേര്ദോഷം ആവുമല്ലോ !!!

എന്ത് പേര്ദോഷം,വണ്ടിടെ പുറത്തു പാറ കല്ല്‌ കൊണ്ട് പടം വരക്കുന്നവന്
ചന്ദികു നല്ല അടി  കൊടുക്കാത്ത പിന്നെ...

അടിയോ ..
അല്ല ഉമ്മ കൊടുക്കാം ...

ഛെ!!!! പീഡനം എന്നൊക്കെ കേട്ടപ്പോ ....

അതെട നിന്റെ ഒക്കെ മനസ പ്രകൃതി വിരുദ്ധം .....